വികസനം വരേണ്ടത് നഗരഹൃദയത്തിലെന്നു അനന്തപുരിക്കാർ. സ്മാർട്സിറ്റി പദ്ധതിയുടെ ഭാഗമായി വികസനപ്രവർത്തനങ്ങള്‍ എവിടെ വേണമെന്നു തീരുമാനിക്കാനുള്ള വോട്ടെടുപ്പിലാണ് ജനം നയം വ്യക്തമാക്കിയത്.
തമ്പാനൂരും ചാലയും പാളയവും ഉൾപ്പെടുന്ന നഗരഹൃദയമേഖല, കഴക്കൂട്ടം കോവളം ബൈപ്പാസ് മേഖല മെഡിക്കൽ കോളേജ് ജനറൽ ആശുപത്രി മേഖല എന്നിവടങ്ങൾ സ്മാർട്ടാകണമെന്നാണ് നാട്ടുകാരുടെ മോഹം. സ്മാർട് സിറ്റി പദ്ധതിയിൽ അഞ്ഞൂറു കോടിയുടെ വികസനമാണ് പ്രതീക്ഷിക്കുന്നത്. നഗരവികസന പദ്ധതിനടപ്പാക്കാൻ കുറഞ്ഞത് 500 ഏക്കറും നഗര നവീകരണത്തിനായി 50 ഏക്കറും, ഹരിത വികസനപദ്ധതിനടത്തിപ്പിനായി 250 ഏക്കറുമാണ് ആവശ്യം.വോട്ടിങ് യന്ത്രം, ബാലറ്റ് പേപ്പർ എന്നിവയുപയോഗിച്ചും ഒാൺലൈനായുമായിരുന്നു വോട്ടെടുപ്പ്. സ്ഥല ലഭ്യത പോലുള്ള കടമ്പകൾ അതിജീവിച്ച് ഏതൊക്കെ പദ്ധതികൾ നടപ്പാക്കണമെന്ന് കോർപറേഷൻ സാങ്കേതിക സമിതി ചേർന്ന് തീരുമാനമെടുക്കും.