തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാന്തര സർവീസിനെ സംരക്ഷിച്ച് മോട്ടോർ വാഹനവകുപ്പും പൊലീസും. സമാന്തരസർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ കെ.എസ്.ആർ.ടി.സി കൈമാറിയിട്ടും നടപടിയില്ലാതെ അധികാരികൾ.ഭരണകക്ഷിയിലെ ഉന്നതരും സമാന്തര മാഫിയയെ സഹായിക്കുന്നതായി ആരോപണം
സമാന്തരക്കാരെ പിടിക്കാൻ പൊലീസും മോട്ടോർ വാഹനവകുപ്പും ഇറങ്ങിയപ്പോൾ ലാഭം ഒരാഴ്ച കൊണ്ട് നെയ്യാറ്റിൻകര ഡിപ്പോയിൽ മാത്രം 30 ലക്ഷം രൂപയായിരുന്നു. എന്നാൽ പരിശോധനയിൽ നിന്ന് പിന്മാറിയപ്പോൾ നഷ്ടം പഴയപടിയായി. തുടർന്നാണ് സമാന്തരവാഹനങ്ങളുടെ നമ്പരടക്കം പരാതിനൽകാൻ കെ.എസ്.ആർ.ടി.സി മുന്നോട്ട് വന്നത്. പരിശോധനയ്ക്കായി നൽകിയ പൊലീസുകാരെ പിൻവലിച്ചതാണ് പ്രശ്നമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ ന്യായീകരണം