കോട്ടയത്തെ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനില്‍ കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയുടെ സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഉച്ചക്കുശേഷമാണ് മൃതദേഹം ചിങ്ങോലിയിലെത്തിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു
ഇന്നലെമുതല്‍ ചിങ്ങോലി ഗ്രാമത്തിലെ സംസാരം ലക്ഷ്മിയെക്കുച്ചുമാത്രമാണ്. ദുരന്തം വിവരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും നാട്ടുകാരുടെ മനസില്‍ അതൊരു നീറ്റലായി ശേഷിക്കുന്നു. ഇന്നലെമുതല്‍ ശങ്കരമംഗലം വീട്ടിലേയ്ക്ക് ആളുകളുടെ ഒഴുക്കായിരുന്നു. ഉച്ചക്ക് ഒരുമണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനം. മകളുടെ മുഖം ഒരുനോക്കുകൂടി കാണാന്‍ കഴിയാത്തതിന്‍റെ തീരാവേദനയില്‍ അച്ഛനും അമ്മയും.
ലക്ഷ്മിയുടെ സുഹൃത്തുക്കളും സഹപാഠികളും പ്രദേശവാസികളുമടക്കം വന്‍ ജനാവലി. ഒന്നരമണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനൊടുവില്‍ സംസ്കാരചടങ്ങുകള്‍ തുടങ്ങി. സഹോദരന്‍ ശങ്കരനാരായണനാണ് ചിതക്ക് തീ കൊളുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നിരവധിപ്പേര്‍ ലക്ഷ്മിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി