അടൂർ - ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടതിന്റെ യാത്രാക്ലേശത്തിനൊപ്പം അമിത ടിക്കറ്റ് ഭാരവും നൽകി കെഎസ്ആർടിസി യാത്രക്കാരെ വലയ്ക്കുന്നു. പാലം അപകടത്തിലായതിനെ തുടർന്നുണ്ടായ ഗതാഗത പരിഷ്ക്കാരം അധികദൂരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടിയുടെ നിരക്ക് വർധന.
ഏനാത്ത് പാലം അപകടത്തിലായതോടെ എം.സി റോഡിലൂടെയുള്ള വാഹനങ്ങൾ കടമ്പനാട് ,പുത്തൂർ വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഇതു ഉണ്ടാക്കിയ യാത്രദുരിതത്തിന് പുറമേയാണ് കെ.എസ്.ആർ.ടി യാത്രാനിരക്ക് കൂട്ടി യാത്രക്കാരെ ദ്രോഹിക്കുന്നത്. സമാന്തര പാതയിലൂടെയുള്ള യാത്രയ്ക്ക് അടൂരിൽ നിന്ന് കൊട്ടാരക്കരയിലേക്കും കൊട്ടാരക്കരയിൽ നിന്നു അടൂരിലേക്കും വ്യസ്ത്യ ചാർജാണ് ഈടാക്കുന്നതും.ഏനാത്ത് പാലത്തിലൂടെ അടുരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പാതയിൽ 22 രൂപയായിരുന്നു സൂപ്പർഫാസ്റ്റ് ചാർജ് 32 രൂപയായി. എന്നാൽ തിരിച്ച് കൊട്ടാരക്കരയിൽ നിന്ന് മൈലം വഴി അടൂരിലെത്താൻ സൂപ്പർ ഫാസ്റ്റിന് 28ഉം ഫാസ്റ്റ് പാസഞ്ചറിന് 25 രൂപയുമാണ്. കൊട്ടാരക്കരയിൽ നിന്ന് കോട്ടയം എറണാകുളം ഉൾപ്പടെയുള്ള ദീർഘദൂരയാത്രയ്ക്കും അധികചാർജാണ് ഈടാക്കുന്നത്
യാത്രക്കാരൻ അടൂരിനും കൊട്ടാരക്കരയ്്ക്കും ഇടയ്്ക്ക് യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരാണ് ചാർജ് വർധനവ് കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്.ബസുകൾ അധികദൂരം സഞ്ചരിക്കേണ്ടി വരുന്നുവെന്നതാണ് കെ.എസ്.ആർ.ടി.സി നൽകുന്ന വിശദീകരണം. പന്തളം പാലം പണി നടക്കുന്ന സമയത്തും സമാനരീതിയിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു.