അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കമെന്ന് ആവശ്യപ്പട്ട് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉപവാസ സമരം ആരംഭിച്ചു. രാവിലെ എട്ടരയ്ക്ക് ആരംഭിച്ച സമരം മുൻ കെ.പി.സി.സി പ്രസിഡൻ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കശുവണ്ടി ഫാക്ടറികൾ തുറക്കാൻ കഴിയാത്ത കൊല്ലത്തെ എല്ലാ എം.എൽ.എമാരും രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു.
ഇടതുസർക്കാർ അധികാരത്തിൽ വന്നിട്ട് എട്ടുമാസം പിന്നിട്ടിട്ടും സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ കഴിയാത്തിനെ തുടർന്നാണ് കൊല്ലം ഡി.സി.സി സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.യു.ഡി.എഫ് ഘടകകക്ഷികളും തൊഴിലാളി സംഘടനകളും നടത്തുന്ന സമരങ്ങൾക്ക് പുറമേയാണ് ഡി.സി.സി പ്രസിഡൻിന്റെ ഉപവാസ സമരം. കശുവണ്ടി തൊഴിലാളികളെ പറ്റിച്ചാണ് കൊല്ലത്ത് പതിനൊന്ന് നിയമസഭ സീറ്റുകളും എൽ ഡി എഫ് ജയിച്ചതെന്ന് കെ.മുരളീധരൻ ആരോപിച്ചു. ഫാക്ടറികൾ തുറക്കാൻ കഴിയാത്ത എം.എൽ..എമാർ രാജിവെച്ച് ജനവിധി തേടാൻ കെ.മുരളീധരൻ വെല്ലുവിളിച്ചു.
ചിന്നക്കടയിൽ നടക്കുന്ന ഉപവാസസമരം വൈകിട്ട് ആറുമണിക്ക് സമാപിക്കും. കശുവണ്ടി കോർപറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾ ഇടയ്ക്കിടെ മാത്രമേ തൊഴിൽ നടക്കുന്നൊള്ളൂ. ഇതിന് പുറമേയാണ് സ്വകാര്യഫാക്ടറികളിൽ ഭൂരിപക്ഷവും അടഞ്ഞുകിടക്കുന്നത്