നാടും വീടുമുപേക്ഷിച്ച് കൊഹിമയും കൂട്ടുകാരിയും കേരളത്തിലെത്തി. നമ്മുടെ കണ്ണുകൾക്ക് കൗതുകമായി. ഇവർ ആരാണെന്നല്ലേ? വാർത്ത കാണാം.
കൃത്യം ഏഴുമണിക്ക് തമ്പാനൂർ സ്റ്റേഷനിലെത്തിയ വിവക് എക്സ്പ്രസിന്റെ ഏററവും പിന്നിലത്തെ ബോഗിയിൽ അവരുണ്ടായിരുന്നു.കൊഹിമയും കൂട്ടുകാരി ദിമാപുരും.നമ്മുടെ കടുവക്കുട്ടികൾ മണികണ്ഠനേയും കാർത്തികയേയും നാഗാലാൻഡുകാർക്ക് കൊടുത്ത് കൊണ്ടു വന്നതാണ് ഈ കരടിക്കുഞ്ഞുങ്ങളെ.രണ്ടു വയസായിട്ടില്ല രണ്ടു പേർക്കും.കാഴ്ചക്കാർ കൂടിയതോടെ കൊഹിമ ലേശം കലിപ്പിലായി.ഉടൻ തേൻ കൊടുത്തു മയക്കി.പിന്നെ നഗരക്കാഴ്ചകളൊക്കെകണ്ട് മൃഗശാലയിലെത്തി.വലിയ കൂടിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക്.
ഇഷ്ടഭക്ഷണങ്ങളായ തണ്ണിമത്തനും കുമ്പളങ്ങയും മുന്തരിയുമൊക്കെ കഴിച്ച് രണ്ടു പേരും ഹാപ്പിയാണ്.സന്ദർശകർക്ക് പക്ഷേ ഇവരെക്കാണാൻ മൂന്നാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.