തിരുവനന്തപുരം കാട്ടാക്കട താലൂക്കിൽ രേഖകളില്ലാത്ത ഭൂമിയിൽ താമസിക്കുന്നവർക്ക് മനോരമ ന്യൂസ് ഇടപെടലിനെ തുടർന്ന് പട്ടയത്തിന് വഴിതെളിഞ്ഞു. പ്രശ്നങ്ങൾ പരിശോധിച്ച് അർഹരായവർക്ക് പട്ടയം നൽകുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ഉറപ്പുനൽകി. അമ്പൂരിയിലെ പട്ടയരഹിതരുടെ ദുരിതങ്ങൾ ലോക്കൽ കറസ്പോണ്ടന്റ് പരമ്പരയിൽ മനോരമ ന്യൂസ് സംപ്രേഷണം ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
പട്ടയമില്ലാത്തിനെതുടർന്ന് അമ്പൂരി, മായം പ്രദേശത്തെ രണ്ടായിരം കുടംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങള്‍ ഉൾപ്പെടെ നിഷേധിക്കപ്പടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ സർക്കാർ പ്രൊവിഷണൽ പട്ടയം വിതരണം ചെയ്തിരുന്നു. എന്നാൽ ആ നടപടി സുതാര്യമായിരുന്നില്ലെന്നാണ് മന്ത്രിയുടെ നിലപാട്. 1933 ൽ കുടിയേറിയവർക്കുൾപ്പെടെയാണ് പട്ടയം നൽകാനുള്ളത്.