തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി വികസനപ്രവർത്തനങ്ങള്‍ ഏതൊക്കെ വാർഡുകളിൽ എന്ന് തീരുമാനിക്കാനുള്ള ഇലക്ട്രോണിങ്ങ് വോട്ടിങിന് വൻപ്രതികരണം. അഭിപ്രായ സർവേക്കായി ആദ്യമായാണ് വോട്ടിങ്്യന്ത്രം ഉപയോഗിച്ചത്. നഗരസഭ പരിധിയിലെ ഏഴുപ്രദേശങ്ങളാണ് അഭിപ്രായവോട്ടെടുപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയ 50 ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. കഴക്കൂട്ടം, ആക്കുളം-വേളി, വിഴിഞ്ഞം, മെഡിക്കൽ കോളജ്, ബൈ പാസ് ഹെറിറ്റേജ്, നഗരകേന്ദ്രം, ചന്തവിള കാട്ടായിക്കോണം മേഖലഉൾക്കൊള്ളുന്ന ഔട്ടർ ഏരിയ എന്നിവയാണ് വോട്ടെടുപ്പിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങൾ.
500 കോടിയുടെ വികസനം പ്രതീക്ഷിക്കുന്ന സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നാല് വികസന മാതൃകകളാണ് നടപ്പാക്കുന്നത്. ഏറ്റവും കൂടുതൽ വോട്ട്ലഭിക്കുന്ന മേഖലയെ വികസന പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുക്കും.നഗരവികസന പദ്ധതിനടപ്പാക്കാൻ കുറഞ്ഞത് 500 ഏക്കറും നഗര നവീകരണത്തിനായി 50 ഏക്കറും, ഹരിത വികസനപദ്ധതിനടത്തിപ്പിനായി കുറഞ്ഞത് 250 ഏക്കറുമാണ് ആവശ്യം.