കൊല്ലത്ത് കഞ്ചാവ് വില്‍പ്പനക്കാരന്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. കഞ്ചാവ് വില്പനയ്ക്കിടെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് ആക്രമണം. കരിക്കോട് സ്വദേശി ഷംനാദിനെ എക്സൈസ് അറസ്റ്റു ചെയ്തു.
രാവിലെ കരിക്കോട് സ്കൂളിന് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ് വില്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയായ ഷംനാദിനെ എക്സൈസ് വളയുകയായിരുന്നു.ആദ്യം ശാന്തനായി നിന്ന പ്രതി ജീപ്പിലേക്ക് കയറ്റാൻ തുടങ്ങുന്നതിടെയാണ് ആക്രമച്ചത്. സമീപത്ത് കിടന്ന കണ്ണാടി ചീളുകൾ എടുത്ത് എക്സൈസുകാർക്ക് നേരെ തിരിയുകയായിരുന്നു. നാലു എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കും തലയ്ക്കും പരിക്കേറ്റു.
95 പൊതി കഞ്ചാവ് ഷംനാദിൽ നിന്ന് പിടിച്ചെടുത്തു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിൽസ തേടി. നിരവധി മോഷണക്കേസുകളിൽ പ്രതികൂടിയാണ് ഷംനാദ്