എം.സി റോഡില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന്റെ വിള്ളല്‍ പരിഹരിക്കാന്‍ നടപടികൾ തുടങ്ങി. പാലത്തിന്റെ ബീമുകളെ താങ്ങുന്ന എന്‍ജിനീയറിങ് ബെയറിങ്ങിനുണ്ടായ തകരാർ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.. പാലത്തിന് ബലക്ഷമയില്ലെന്ന് കണ്ടതിനെ തുടർന്ന് ഭാരംകയറ്റിയ വാഹനങ്ങൾ ഒഴികെയുള്ളവ പാലത്തിലൂടെ കടത്തിവിടുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പാലത്തിന്റെ കൈവരിയോട് ചേർന്ന് വിള്ളലും പാലത്തിന് ഇരുത്തവും കാണപ്പെട്ടത്. രാത്രിയിൽ മന്ത്രി ജി സുധാകരന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പാലത്തിന്റെ ബീമുകളെ താങ്ങുന്ന ബെയറിങ്ങിനുണ്ടായ തകരാറാണെന്ന് വ്യക്തമായിരുന്നു കോട്ടയത്ത് നിന്ന് ബെയറിങും എറണാകുളത്ത് നിന്ന് ഇതു ഘടിപ്പിക്കുന്നതിനുള്ള ജാക്ക് യൂണിറ്റും എത്തിച്ചിട്ടുണ്ട്. പാലം പൂർണമായും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അറ്റകുറ്റപ്പണികൾ ആരംഭിക്കുക. ബെയറിങ് തെന്നിമാറിയത് മാത്രമാണ് പ്രശ്നമെന്നതിനാൽ ആശങ്കപെടേണ്ടതില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത മണൽവാരൽ പാലത്തിന് ബലക്ഷയമുണ്ടാക്കിയെന്നാണ് നാട്ടാകാരുടെ ആശങ്ക
പ്രശ്നം ഗുരുതരമല്ലാത്തതിനാൽ ചെറിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങളും ദീർഘദൂര ബസുകളും മാത്രമാണ് വഴിതിരിച്ചുവിട്ടുള്ളത്. കൊട്ടാരക്കരയ്ക്കും അടൂരിനുമിടയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ട.സി ,സ്വകാര്യ ബസുകൾ പാലത്തിന് ഇരുവശവും സർവീസ് അവസാനിപ്പിക്കുകയാണ്. അറ്റകുറ്റപ്പണികൾ രണ്ടു ദിവസത്തിനകം പൂർത്തിയാക്കി ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ