വൈക്കത്ത് ഓരുവെള്ളം കയറി ലക്ഷങ്ങളുടെ കൃഷിനാശം. ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ പഞ്ചായത്തുകളിലാണ് ആയിരക്കണക്കിന് വാഴകളും ജാതിയും നശിച്ചത്. കുടിവെള്ള പദ്ധതി പ്രദേശത്തിനു അടുത്തുവരെ ഉപ്പുവെള്ളം കയറിയതോടെ വെള്ളൂരിലെ പമ്പുഹൗസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി
മണൽവാരൽ മൂലം മൂവാറ്റുപുഴയാറിന് ആഴം കൂടിയതും കുടിവെള്ള പദ്ധതികൾക്കുൾപ്പെടെ വെള്ളം ഊറ്റുന്നതും നീരൊഴുക്കിലുണ്ടാകുന്ന കുറവുമാണ് ഓരൂ വെള്ളം കയറാൻ കാരണമായത്. നാലു പഞ്ചായത്തുകളിലായി കർഷകരുടെ അമ്പതിനായിരത്തിലധികം ഏത്തവാഴകളാണ്നശിച്ചത്.ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ കുലച്ച 5000 ത്തോളം വാഴകൾ ഒടിഞ്ഞു വീണു. ഒരു ലക്ഷം മുതൽ 8 ലക്ഷം വരെ വായ്പയെടുത്ത് മിക്കവരും കൃഷിയിറക്കിയത്. വിളവെടുക്കാൻ ഒരു മാസം മാത്രം ഉള്ളപ്പോഴാണ് അപ്രതീക്ഷിതമായ കൃഷി നാശം.മികച്ച കർഷകനുള്ള പഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ച സജീവിന് 28 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശരാശരി 4 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഓരോ കർഷകനുമുണ്ടായ നഷ്ടം
ഒരു വാഴക്ക് 150 മുതൽ 200 രൂപ വരെയാണ് കർഷകർക്ക് ചെലവായത്.നിലവിൽ 800 മുതൽ 4000 രൂപ വരെ മുടക്കി വള്ളത്തിലും ടാങ്കറിലും വെള്ളമെത്തിച്ച് നനച്ചിരുന്നത്. ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായിട്ടും MLA അടക്കം ഒരു ജന പ്രതിനിധി പോലും എത്താത്തതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചാൽ നഷ്ടപരിഹാരത്തുക ലഭിക്കില്ലെന്നാണ് കൃഷി വകുപ്പിന്റെ നിലപാടും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഓരുവെള്ളം തടയാൻ ഇത്തിപ്പുഴ, മുറിഞ്ഞപുഴ പാലത്തിനു സമീപം സ്പിൽ വെസ്ഥാപിക്കാൻ നട പടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മൂവാറ്റുപുഴയാറ്റിലേക്ക് കൂടുതലായി ഓരുവെള്ളം കയറി സാഹചര്യത്തിൽ കുടിവെള്ള പദ്ധതിയെ സംരക്ഷിക്കാൻ സ്പിൽ വെ നിർമ്മിക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു.