കോവളം എം.എൽ.എ, എം.വിൻസന്റിന്റെ സഹോദരന്റെ വീട്ടിൽ അർധരാത്രി പൊലീസ് അതിക്രമിച്ചു കയറിയതായി പരാതി. എസ്.ഐയ്ക്കും പൊലീസുകാര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വിൻസൻറ് ഡി പോൾ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ഇദ്ദേഹത്തിനെതിരെയുള്ള പരാതി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം
എം.വിൻസന്റ് എം.എൽ.എയുടെ സഹോദരനും തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുമായ വിൻസന്റ് ഡി പോളിന്റെ ബാലരാമപുരത്തെ വീട്ടിൽ എസ്.ഐയും സംഘവും അതിക്രമിച്ചുകയറിയെന്നാണ് പരാതി. സ്ഥലത്ത് നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഒളിപ്പിച്ചെന്ന പരാതിയിലാണ് ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ പൊലീസ് എത്തിയത്.ഭാര്യയും പെൺകുട്ടികളും മാത്രം വീട്ടിലുള്ളപ്പോൾ പൊലീസ് മനപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നാണ് വിൻസന്റ് ഡി പോളിന്റെ ആരോപണം
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ മാർച്ച് നടത്തി.അതേസമയം പരാതി പരിശോധിക്കുക മാത്രമാണ് എസ.ഐ ചെയ്തതെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം