കടുത്ത വളർച്ചയിൽ വെള്ളം കിട്ടാക്കനിയാകുമ്പോൾ കൃഷിയുടെ പേരിൽ ആയിരത്തിയഞ്ഞൂറ് ഏക്കൽ വയൽ വറ്റിക്കാൻ സി.പി.എം. ഭരിക്കുന്ന പഞ്ചായത്ത്. കൊല്ലം ചാത്തന്നൂർ പോളച്ചിറ ഏലയിൽ നിന്നാണ് കൃഷിയുടെ പേരിൽ വെള്ളം വറ്റിച്ച് കടലിലേക്ക് ഒഴുക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പമ്പിങ് നിർത്തിവെയ്ക്കാൻ കൊല്ലം സബ്കലക്ടർ ഉത്തരവിട്ടു.
ചാത്തന്നൂർ മേഖലയിലെ ആയിരക്കണത്തിന് കുടുംബങ്ങളുടെ ജലലഭ്യത പോളച്ചിറ ഏലയ ആശ്രയിച്ചാണ്. നേരത്തെ കൃഷിയിറക്കി വരൾച്ചയ്ക്ക് മുൻപേ കൊയ്തെടുക്കുകയാണ് പതിവ്. വേനൽ കാലത്ത് ഏല വറ്റിക്കാറില്ല. എന്നാൽ കാലം തെറ്റിച്ചുള്ള കൃഷിക്കു വേണ്ടിയാണ് ഏല വറ്റിക്കാൻ ചിറക്കര പഞ്ചായത്ത് തീരുമാനിച്ചത്. വെള്ളം കിട്ടാതെ ജനം വലയുമ്പോൾ സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് കൃഷിയുടെ പേരിൽ ജലം കടലിലേക്ക് ഒഴുക്കിയത്. കർഷകർ ഉൾപ്പടെ പ്രതിഷേധവുമായി എത്തിയതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് ഏലായിലെ വെള്ളം വറ്റിക്കൽ സബ്കലക്ടർ ഡോ.എസ്.ചിത്ര വിലക്കി.
സബ് കലക്ടറുടെ ഉത്തരവ് മറികടന്ന് രാത്രികാലങ്ങളിൽ വെളളം വറ്റിക്കുന്നു എന്ന ആരോപണം ഉയരുന്നുണ്ട്.വിലക്ക് ലംഘിച്ച വെള്ളം വറ്റിച്ചാൽ പമ്പ് ഹൗസ് പൂട്ടുമെന്നും മോട്ടറുകൾ പിടിച്ചെടുക്കുമെന്നും റവന്യൂ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.