ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രിക്ക് കാത്തിരിക്കേണ്ടിവന്നത് അരമണിക്കൂർ. സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കൃത്യസമയത്ത് എത്തിയെങ്കിലും സംഘാടകരെത്താൻ വൈകി. സംഘാടക പിഴവിനെ കാര്യമാക്കാതെ വൈകിയെത്തിയ പ്രവർത്തകരുടെ സമ്മാനവും വാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. തിരുവനന്തപുരം ഗാന്ധിപാർക്കായിരുന്നു വേദി. ആദിവാസി ക്ഷേമസമിതിയുടെ നാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വേദിയും സദസും കണ്ട് പകച്ചു.
റാലിയുടെ സമയക്രമത്തിൽ സംഘാടകർക്ക് പിഴച്ചു. റാലിഎത്തുംവരെ കാത്തിരിക്കാൻ സംഘാടകരുടെ അപേക്ഷ. പാട്ട് കേട്ടും ഫെയ്സ് ബുക്ക് നോക്കിയും മുഖ്യമന്ത്രി സമയം കളഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമായി കുറച്ച് കുശലം. അരമണിക്കർ വൈകിപാട്ടും കൊട്ടുമായെത്തിയ പ്രവർത്തകരെ മുഖ്യമന്ത്രി പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചു. തുടർന്ന് പ്രസംഗം പൂർത്തിയാക്കി മടങ്ങി.