ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് സമാപനം. വിവിധ കരക്കാര്‍ കൊണ്ടുവന്ന കെട്ടുകാഴ്ച്ചകള്‍ കാണാന്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ ചെട്ടികുളങ്ങരയില്‍ എത്തി.
ഭക്തിസാന്ദ്രമായ പാട്ടുകള്‍ കേട്ടും ചുവടുകള്‍കണ്ടുമാണ് ചെട്ടികുളങ്ങര ഇന്നലെ ഉണര്‍ന്നത്. ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച കുത്തിയോട്ടങ്ങള്‍ രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങി. വൈകിട്ട് മൂന്നുമണിയോടെ പതിമൂന്ന് കരകളില്‍ നിന്നുമുള്ള കെട്ടുകാഴ്ച്ചകളും വലിച്ചുകൊണ്ട് ആര്‍പ്പുവിളികളുമായി ഭക്തര്‍ ക്ഷേത്രത്തിലേക്ക്.
ഓണാട്ടുകരയുടെ മുക്കിലും മൂലയിലുമുള്ളവര്‍ ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തി. രാത്രി ഒന്‍പതുമണിയോടെ ക്ഷേത്രത്തെ വലം വെച്ച് കാഴ്ച്ച ലക്ഷ്യസ്ഥാനത്തെത്തി
തേരും കുതിരയും പാഞ്ചാലിയും ഭീമനും ഹനുമാനും ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ കരക്കാര്‍ക്ക് ആവേശമായി. പുലര്‍ച്ചെ ദേവീചൈതന്യം ആവാഹിച്ച ജീവതകള്‍ എത്തി എഴുന്നെള്ളത്ത് നടത്തിയതോടെയാണ് ഈ വര്‍ഷത്തെ കുഭഭരണി മഹോത്സവത്തിന് തിരശീല വീണത് .