എംസി റോഡില്‍ ഗതാഗതയോഗ്യമല്ലാതായ ഏനാത്തുപാലത്തിനുസമീപം പുതിയ പാലംപണിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാന്തരമായി താല്‍കാലികപാലം നിര്‍മിക്കാന്‍ കരസേനയുടെ സഹായംതേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. സൈന്യത്തെ ഉപയോഗിച്ചായിരിക്കും പുതിയ പാലം നിര്‍മിക്കുക. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധമന്ത്രി ഇക്കാര്യമറിയിച്ചത്.
പാലത്തിലെ തകരാർ പരിഹരിക്കുന്ന നടപടി നീളുന്ന സാഹചര്യത്തിലാണ് താൽക്കാലിക പാലം നിർമിക്കുന്നതിന് കരസേനയുടെ സഹായം തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രതിരോധമന്ത്രിക്ക കത്തയച്ചത്. കരസേനാഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി താൽക്കാലിക പാലത്തിന് നടപടിയെടുക്കണം എന്നാണ് ആവശ്യം. കഴിഞ്ഞമാസം പത്തിനായിരുന്നു ഡക്ക് സ്ലാബ് താഴ്ന്ന് പാലം ഗതാഗതയോഗ്യമല്ലാതായത്.
പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിക്കുകയും മന്ത്രിസഭ ഭരണാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. താൽക്കാലിക ഇരുമ്പുപാലത്തിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാൻ കേരള സ്റ്റീൽ ഇൻഡസ്ട്രീസിനെ ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റിമേറ്റും ചെലവും പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഗതാഗതം വഴിതിരിച്ചുവിടുന്നതുമൂലം പൊതുജനത്തിനനുഭവപ്പെടുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കരസേനയുടെ സഹായം തേടിയത്.