നാൽപതുവർ·ഷമായി തിരുവനന്തപുരത്തെ അയിലത്തുകാർ പാലത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. നിർമ്മാണം ഏറെക്കുറെ പൂർത്തിയായെങ്കിലും അപ്രോച്ച് റോഡില്ലാത്തതാണ് ഇപ്പോഴെത്തെ പ്രശ്നം. മണ്ണുഖനനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കി. അയിലത്തുകാർ വർഷങ്ങളായി അനുഭവിക്കുന്ന യാത്രബുദ്ധിമുട്ട് നേരിട്ടറിയുകയാണ് ലോക്കൽ കറസ്പോണ്ടന്റ്
സുധയെപ്പോലെ, എന്നെങ്കിലും ഈ പാലത്തിലൂടെ മറുകര കടക്കാനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാടുപേരുണ്ടിവിടെ. പാലത്തിന്റ രണ്ടറ്റവും കൂട്ടിമുട്ടുന്നത് നോക്കിയിരിക്കുന്നവർ.നാൽപതുവർഷം നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിലാണ് പണിതുടങ്ങിയത്.ഏഴുവർഷം കൊണ്ട് ഒരു വിധത്തിൽ പാലത്തിന്റ പണി ഏറെക്കുറെ പൂർത്തിയാക്കി.പക്ഷേ അപ്രോച്ച് റോഡ് നിർമ്മിക്കണമെങ്കിൽ ലക്ഷക്കണക്കിന് ഘനമീറ്റർ മണ്ണുവേണം
മണ്ണുഖനനവും നീക്കവും ഹൈക്കോടതി നിരോധിച്ചതോടെയാണ് അപ്രോച്ച് റോഡിന്റ നിർമ്മാണം അനശ്ചിതത്വത്തിലായത്. കൃത്യമായി പണി തീർത്തിരുന്നെങ്കിൽ ഒരു വര്‍·ഷം മതിയായിരുന്നു ഈ പാലം യാഥാർഥ്യമാകാൻ.അനാസ്ഥയും അഴിമതിയും ഏഴുവർഷം വരെയെത്തിച്ചു. വാമനപുരം നദിക്ക് കുറുകെയുള്ള പാലം യാഥാർഥ്യമായാൽ നാട്ടുകാർക്ക് അത് അനുഗ്രഹം മാത്രമല്ല, കാലങ്ങളായനുഭവിക്കുന്ന ദുരിതത്തിനുള്ള പരിഹാരം കൂടിയാണിത്.