പരിസ്ഥിതി സംരക്ഷണത്തിനായുള്ള ബി.ജെ.പിയുടെ ജലസ്വരാജ് പദ്ധതിക്ക് തുടക്കമായി. പ്രമുഖ പരിസ്ഥതി ശാസ്ത്രജ്ഞൻ ഡോ. രാജേന്ദ്ര സിംങ് ജലസ്വരാജ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട താടാക തീരത്ത് തുടക്കമിട്ട പദ്ധതി പാർട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗം കൂടിയാണ്.
പരിസ്ഥിതി വിഷയങ്ങളിൽ സജീവമായി ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ജലസ്വരാജ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വറ്റിവരളുന്ന ശാസ്താംകോട്ട ശുദ്ധജലതടാകതീരത്ത് വൃക്ഷതൈ നൽകികൊണ്ട് പരിസ്ഥിതി പ്രവർത്തകൻ രാജേന്ദ്രസിങ് ജലസ്വരാജിന് തുടക്കമിട്ടു. ജലസ്വരാജിന്റെ ആദ്യഘട്ടത്തിൽ തടയണനിർമാണം,കുളം വൃത്തിയാക്കൽ, കാവ് സംരക്ഷണം എന്നിവയാണ് ഉദ്ദേശിക്കുന്നത്. ജനകീയവിഷയങ്ങളിലൂടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുക കൂടിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്
എൽ ഡി എഫിനും യു.ഡി.എഫിനും ശാസ്താംകോട്ട ശുദ്ധജലതടാകത്തിനായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന വികാരം നിലനിൽക്കെയാണ് ബി.ജെ.പി കായൽതീരത്ത് പുതിയ പദ്ധതി തുടങ്ങിയത്. കേരളത്തിന് ഒരു നദി പുനരുജ്ജീവന നിയമം ഉണ്ടാക്കണമെന്നും മാലിന്യം ഒഴുക്കാനുള്ള സ്ഥലമാണ് ജലമെന്ന അവസ്ഥ മാറണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.രാജേന്ദ്രസിംങ് പറഞ്ഞു. പദ്ധതിയുടെ നിയന്ത്രണം ബി.ജെ.പിക്കാണെങ്കിലും കാനായി കുഞ്ഞുരാമൻ, ഷാജി എൻ കരുൺ രാജസേനൻ തുടങ്ങിയവരുടെ സാന്നിധ്യം ജലസ്വരാജിനെ രാഷ്ട്രീയത്തിന് അതീതമാക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ