ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് കൊടിയേറിയതോടെ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. പരമ്പരാഗത ആചാരങ്ങളുടെ കുടപിടിച്ചാണ് പൊങ്കാലയ്ക്കുവേണ്ടി ഒരുക്കങ്ങൾ നടക്കുന്നത്. ക്ഷേത്ര സന്നിധിയെ സജീവമാക്കുന്ന തോറ്റംപാട്ടിന്റെ വിശേഷങ്ങളിലേയ്ക്ക്.
സർവ്വാഭരണ വിഭൂഷിതയായ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവ നിറവിലാണ് ആറ്റുകാൽ ക്ഷേത്രം. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് തോറ്റംപാട്ടിലൂടെ കലാകാരന്മാർ വിവരിക്കുന്നത്.
ഒാരോ ദിവസവും വർണിക്കുന്ന കഥാഭാഗങ്ങളാകട്ടെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടവയും. ദേവീ സന്നിധിയിലെത്തുന്ന ഭക്തർക്ക് ആത്മ നിർവൃതിയേകി രാപകൽ വ്യത്യാസമില്ലാതെയാണ് തോറ്റംപാട്ട്.