തിരുവനന്തപുരം അട്ടക്കുളങ്ങര സ്്കൂളിന്റെ ഭൂമിയിൽ ബസ് ബേയും വ്യാപാര സമുച്ചയവും പണിയാനുള്ള കഴിഞ്ഞ സർക്കാരിന്റെ ഉത്തരവ് പിൻവലിച്ചതിന്റെ ആഹ്‌ളാദത്തിലാണ് അധ്യാപകരും കുട്ടികളും. സ്ഥലം തിരികെ കിട്ടിയതോടെ സ്്കൂൾ മെച്ചപ്പെടുത്താനുള്ള പരിപാടികളാണ് പിടിഎയും സ്്കൂൾ സംരക്ഷണ സമിതിയും ആലോചിക്കുന്നത്.
പഠിക്കുന്ന വിദ്യാലയത്തിന്റെ ആയുസ്സ് തിരികെ കിട്ടയതിന്റെ സന്തോഷമാണ് ഈ കുട്ടികളുടെ വാക്കുകളില്‍ നിറയുന്നത്. 1889 ൽ സ്ഥാപിക്കപ്പെട്ട അട്ടക്കുളങ്ങര സെട്രൽ ഹൈസ്കൂളിന് അഞ്ചര ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഹരിതാഭമായ ക്യാമ്പസ്സാണുള്ളത്. തലസ്ഥന നഗരത്തിന് ഒത്തമധ്യത്തിലായതാണ് സ്്കൂളിന് വിനയായത്.മുൻഭാഗത്തെ രണ്ടര ഏക്കർ ബസ്ബേയ്ക്കും വ്യാപര മന്ദിരങ്ങൾക്കുമായി ഏറ്റെടുക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. കുട്ടികൾകുറവായതിനാൽ സ്്കൂൾ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന അഭിപ്രായവും ഉയർന്നു.
മൂന്നുവർഷത്തെ സമരത്തിനും നിരന്തര ശ്രമങ്ങൾക്കും ഒടുവിൽ വിജയം നേടിയതിന്റെ ആഹ്്ളാദമാണ് സ്്കൂളിലാകെ. ഇനി ഇവിടെ പുതിയ കളിസ്ഥലം, കെട്ടിടങ്ങൾ, കൂടുതൽവിദ്യാർഥികൾ എല്ലാം എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് അട്ടക്കുളങ്ങര സ്്കൂൾ.