തലസ്ഥാന നഗരം സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്. ഈ മാസം 26 മുതൽ തിരുവനന്തപുരത്ത് പ്ലാസ്റ്റിക് നിരോധിക്കാനാണ് നഗരസഭയുടെ ആലോചന.എന്റെനഗരം സുന്ദരനഗരം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ്
സമ്പൂർണപ്ലാസ്റ്റിക് നിരോധനത്തിന് തിരുവനന്തപുരം കോർപ്പറേഷൻ തയാറെടുക്കുന്നത്. നിലവിൽ ഭാഗീക പ്ലാസ്റ്റിക് നിരോധനം തുടരുകയാണ്.
24ന് ചേരുന്നകൗൺസിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പ്ലാസ്റ്റിക്കുകൾ നിരോധിക്കുമ്പോൾ ബധൽ സംവിധാനം എന്ന നിലക്ക് പേപ്പർ, തുണി സഞ്ചികൾ വ്യാപകമാക്കുന്ന പദ്ധതിയും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ഭാഗീക പ്ലാസ്റ്റിക് നിയന്ത്രണത്തിൽ നഗരത്തിലെ മാലിന്യങ്ങൾ കുറഞ്ഞസാഹചര്യത്തിലാണ് പുതിയതീരുമാനം.