അടൂർ ഏനാത്ത് പാലത്തിന്റെ രണ്ടു തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന് പാലം പരിശോധിച്ച വിദഗ്ധ സംഘം സർക്കാരിന് റിപ്പോർട്ട് നൽകി. പാലത്തിന്റെ മേൽത്തട്ട് അതേ പോലെ നിർത്തികൊണ്ട് തൂണുകൾക്ക് അധികബലം കൊടുക്കുന്നതിനുള്ള ഡിസൈനാണ് ഐ.ഐ.ടി വിദഗ്ധൻ പി.കെ.അരവിന്ദൻ സർക്കാരിന് സമർപ്പിച്ചത്. വ്യാഴ്ച മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും..
ഏനാത്ത് പാലത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച വിദഗ്ദ്ധ സംഘം ഒരു തൂണിന് മാത്രമാണ് പ്രശ്മെന്ന പരസ്യമായി പറഞ്ഞെങ്കിലും രണ്ടു തൂണും അപകടത്തിലാണെന്നാണ് സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. രണ്ടു തൂണിന്റെ അടിഭാഗം ദ്രവിച്ചിട്ടുണ്ട്. മണൽവാരൽ മൂലമുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു കൊണ്ടോ നിർമാണത്തിലെ അപകാതക കൊണ്ടോ ആവാം പാലത്തിന് തകരാറു പറ്റിയതെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ. രണ്ടു തൂണുകളും ബലപ്പെടുത്തുന്നതിനുള്ള മൂന്ന് നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്.ഇത് ഏതു വേണമെന്ന കാര്യത്തിൽ വ്യാഴാഴ്ച അന്തിമ തീരുമാനമെടുക്കും.
മുപ്പതുവർഷത്തേക്ക് അറ്റകുറ്റപണികൾ വേണ്ടാത്ത ഡിസൈനാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ചെറിയ വാഹനങ്ങൾ പോലും കയറ്റിവിടാനാകാത്ത വിധം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു.