കൊല്ലം അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പാർട്ടി പരിപാടിക്കായി നഗരത്തിലെത്തിയ യച്ചൂരി അരമണിക്കൂറോളം കായലിൽ ബോട്ടുസവാരി നടത്തി കായൽഭംഗി ആസ്വദിച്ചാണ് മടങ്ങിയത്.മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും പാർട്ടി ജില്ലാസെക്രട്ടറി കെ.എൻ.ബാലഗോപാലിനും ഒപ്പമായിരുന്നു.
അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ സീതാറാം യച്ചൂരിയുടെ ബോട്ടു സവാരി. ആശ്രാമം ഗസ്റ്റിൽ തങ്ങിയിരുന്ന യച്ചൂരി എതിർവശത്തുള്ള എഡ്വഞ്ചർ പർക്കിൽ നിന്നാണ് കായൽ കാണാൻ യാത്ര തിരിച്ചത്. അഷ്ടമുടിക്കായലിന്റെ പ്രത്യേകതകളും ഇവിടെയെത്തുന്ന ദേശാനടപക്ഷികളെപ്പറ്റിയും ഏരിയ സെക്രട്ടറി എക്സ് ഏണസ്റ്റ് വിശദീകരിച്ചു കൊല്ലത്തിന്റെ ടൂറിസത്തെപ്പറ്റി പഠിക്കുന്നതിനാണ് കായൽ സവാരിയെന്ന് സീതാറം യച്ചൂരി പറഞ്ഞു. 1980 കളിൽ എം.എ.ബേബിയോടൊപ്പം കൊല്ലത്ത് എത്തിയപ്പോൾ അഷ്ടമുടിക്കായൽ കാണാൻ വന്നതിന്റെ പഴയ ഓർമകൾ പങ്കുവെച്ചാണ് യച്ചൂരി മടങ്ങിയത്.