പട്ട് കത്തിക്കുമ്പോൾ മുടി കരിയുന്ന മണം വന്നാൽ ഒന്നാംതരമെന്ന് ഉറപ്പിക്കാം. ലാർവയിൽ നിന്ന് പട്ടുനൂൽ നിർമാണം വരെയുത്തുന്ന കാഴ്ചകൾ. തിരുവല്ലയിൽ പുരോഗമിക്കുന്ന ശാസ്ത്ര കോൺഗ്രസിലാണ് കേന്ദ്ര സിൽക്ക് ബോർഡിന്റെ പ്രദർശനം. സിൽക്ക് രൂപപ്പെടുത്തുന്നതിന്റെ മുഴുവൻ ഘട്ടവും പ്രദർശനത്തിലുണ്ട്. ലാർവയിൽ തുടങ്ങി ചിത്രശലമായി മാറുന്നത് വരെയുള്ള അവസ്ഥ.
പട്ടിൻ പകിട്ട് പലതരമുണ്ടെങ്കിലും യഥാർഥ പട്ടിനെത്തിരിച്ചറിയാനുള്ള സൗകര്യം മേളയിലുണ്ട്. പട്ടു വസ്ത്രം കത്തുമ്പോൾ മുടികരിയുന്ന മണമാണുള്ളതെങ്കിൽ അത് നിലവാരമുള്ള പട്ടായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഒരു കിലോഗ്രാമിന് 15000 രൂപ വിലവരുന്ന മുഗ സിൽക്ക് ഉൾപ്പെടെ ഇന്ത്യയിൽ ലഭ്യമായ നാലുതരം പട്ടുകളും മേളയിലുണ്ട്. മൾബറി ടസാർ എരി തുടങ്ങിയ പട്ടുകളും കാഴ്ചക്കാർക്ക് പരിചയപ്പെടാം. സംശയനിവാരണത്തിനായി ശാസ്ത്രഞ്ജരുടെ പ്രത്യേക സംഘവും മേളയിലുണ്ട്.