തിരുവനന്തപുരം കാട്ടാക്കട താലൂക്കിൽ പട്ടയമില്ലാത്ത രണ്ടായിരം കുടുംബങ്ങളെയും വോട്ടിന് വേണ്ടി രാഷ്ട്രീയക്കാർ പറഞ്ഞു പറ്റിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പാർട്ടിക്കാരാരും തിരിഞ്ഞുനോക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 1993ലെ കുടിയേറ്റകാലം മുതൽ തുടങ്ങിയതാണ് ഈ അവഗണന. കക്ഷിരാഷ്ട്രീയത്തിന് പുറത്തല്ല അമ്പൂരിയിലെ പട്ടയരഹിതർ. ഏക്കറുകണക്കിന് ഭൂമിയുള്ളവരുമല്ല.
മുൻസർക്കാരിന്റെ കാലത്ത് പട്ടയംനൽകുന്നതുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ്സർവെ ഉൾപ്പെടെ രണ്ടുപ്രാവശ്യം സര്‍വെ നടത്തി. ഒരു ഹെക്ടർ ഭൂമിയ്ക്ക് താഴെയുള്ളവർക്ക് പട്ടയം നൽകാൻ സർക്കാർഉത്തരവുമിട്ടു. തുടർന്ന് പട്ടയമേള സംഘടിപ്പിച്ചു. 477 പേർക്ക് പ്രൊവിഷണൽ പട്ടയം വിതരണം ചെയ്തു. എല്ലാം ശരിയായി എന്നു പ്രതീക്ഷിച്ച് കരം അടയ്ക്കാൻ വില്ലേജ് ഓഫീസിലെത്തിയവരുടെ അനുഭവം ഇങ്ങനെ.
രാഷ്ട്രീയപാർട്ടികൾക്ക് അമ്പൂരിയിലെ ഭൂരിഹിതർ തിരഞ്ഞെടുപ്പ് വിഷയം മാത്രമാണ്. വിലയിരുത്തേണ്ട സർക്കാർ ഉദ്യോഗസ്ഥർ അർഹരെ തന്ത്രപൂർവം ഒഴിവാക്കുന്നുവെന്ന് പ്രദേശവാസികൾ. 1955 ൽ കുത്തകപാട്ടം അടച്ചതിന്റെ രേഖകളുണ്ട് പലരുടേയും കൈവശം. എന്നാൽ 2006 ൽ കുത്തകപാട്ടം നിർത്തി.