തിരുവനന്തപുരം നഗരത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ പ്ലാസറ്റിക്ക് ക്യാരി ബാഗുകള്‍ നിരോധിക്കും. സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തും.
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള തീരുമാനം ഐക്യകണ്ഠേനയാണ് കൗൺസിൽ പാസാക്കിയത്.ജനുവരി 26 മുതൽ നിരോധനം ഏർപ്പെടുത്താനായിരുന്നു നഗരസഭയുടെ ആലോചന. എന്നാൽചിലയിടങ്ങളിൽ നിന്നുണ്ടായ എതിർപ്പിനെതുടർന്ന് വ്യാപാരികളുൾപ്പെടെയുള്ളവർക്ക് പകരം സംവിധാനമൊരുക്കാനാണ് സമയം നീട്ടിയത്.
നടപടിയുടെ ഭാഗമായി നഗരത്തിൽബധൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിനായി പേപ്പർ ബാഗ്, തുണി സഞ്ചി എന്നിവപ്രചരിപ്പിക്കും. നഗരത്തിൽ ഭാഗീക പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്നതിനാൽ സമ്പൂർണ നിരോധനത്തിന് തടസങ്ങളില്ലെന്നാണ് കണക്കുകൂട്ടൽ. നിലവിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്ന ടെക്സ്റ്റൈൽസുകൾക്കും കടകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബധൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ പ്രതിസന്ധി നേരിടേണ്ടിവരില്ലെന്നാണ് നഗരവാസികളുടെ പ്രതീക്ഷ.