കവി ഒ.എൻ.വി കുറുപ്പ് ഒാർമയായിട്ട് ഒരുവർ·ഷം. ഒ.എൻ.വിയുടെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കൽ വീട് കാവ്യഗ്രാമമാക്കുമെന്ന നാടിന്റെ പ്രതീക്ഷ ഇനിയും നിറവേറിയിട്ടില്ല കവിയുടെ യൗവനകാലത്തെ ഒട്ടേറെ കാവ്യരചനകൾക്ക് സാക്ഷിയായ വീട് സ്മാരകമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ബന്ധുക്കൾക്ക് പിന്നീട് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.സർക്കാർ മുൻകൈ എടുത്തില്ലെങ്കിലും കവിക്ക് ഉചിതമായ സ്മാരം പണിയുകയാണ് ബന്ധുക്കൾ.
ഒഎൻ.വി. വിടവാങ്ങിയ ദിനങ്ങളിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നമ്പ്യാടിക്കൽ വീട് കാവ്യഗ്രാമമാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ മാറിവന്നപ്പോൾ നടപടികള്‍ ഒന്നുമായില്ല. കേരള സാഹിത്യ അക്കാദമി അക്കാദമി ഒ.എൻ.വിയുടെ വീട് ഏറ്റെടുക്കുമെന്ന് അക്കാദമി അംഗം പ്രഫ.സി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചിരുന്നെങ്കിലും അക്കാദമിയും പിന്നീട് ഇതിൽ നിന്ന് പിൻമാറി. ഒ.എൻ.വി വിടവാങ്ങി ഒരു വർഷമാകുമ്പോഴും അദ്ദേഹത്തിന്റെ പഴയ എഴുത്തുപുരയും വീടുമെല്ലാം അതേ ഓർമയിൽ തന്നെയുണ്ട്.പക്ഷെ ബന്ധുക്കൾക്ക് വിഷമം ഒ.എൻ.വി സ്നേഹിച്ച പ്രസ്ഥാനം അർഹമായത് തിരികെ നൽകിയോ എന്നാണ്.
വീട് ഏറ്റെടുക്കലിനെക്കുറിച്ചു സന്ദേഹങ്ങൾ തുടരുന്നുവെങ്കിലും ബന്ധുക്കൾ കവിക്കായി ഇവിടെ സ്നേഹസ്മാരകം തയാറാവുകയാണ്..ഒ.എൻ.വിയുടെ വിഖ്യാത കാവ്യമായ 'അമ്മ'യുടെ ശില്പമാണ് ഇവിടെ ഒരുങ്ങുന്നത് . കവിയുടെ അനന്തിരവളുടെ ഭർ്ത്താവും എഴുത്തുകാരനുമായ അനിൽ മുഖത്തലയുടെ നേതൃത്വത്തിലാണ് സ്മാരകം തയാറാവുന്നത്