ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ െഎ.പി ബ്ലോക്ക് അടച്ചിട്ട് രണ്ടര വർഷം.സൗകര്യങ്ങളില്ലെന്ന കാരണത്താൽ ആശുപത്രിയ്ക്ക് അനുവദിച്ച ഡയാലിസിസ് യൂണിറ്റും നഷ്ടമായി.ദിവസവും ആയിരത്തി അഞ്ഞൂറിലേറെ രോഗികളെത്തുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥ. 300 കിടക്കകളുണ്ടായിരുന്ന ആശുപത്രി.ഇപ്പോഴുള്ളത് എഴുപതിൽ താഴെ മാത്രം.രണ്ടരവർഷത്തെ അറ്റകുറ്റപ്പണി കഴിഞ്ഞ് തുറന്ന ഐ പി ബ്ളോക്കിന്റെ അവസ്ഥ കാണാം.
വാർഡുകളിൽ ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.ഒരു നില പൂർണമായും കാലി.ഡ്രയിനേജ് സംവിധാനങ്ങൾ ഇല്ല. അറ്റകുറ്റപ്പണിക്കായാണ് ഐ.പി ബ്ളോക്ക് അടച്ചത്.സമയത്ത് പണി തീർന്നില്ല.പോരാത്തതിന് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വിജിലൻസ് കേസും. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയതോടെ തട്ടിക്കൂട്ട് ഉദ്ഘാടനം.അഴൂർ ഗ്രാമപഞ്ചായത്തംഗം മനോജ് സമീപത്തുള്ള മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഇനി കയർമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുവേണ്ടി ആരംഭിച്ച കയർ വാർഡിന്റെ സ്ഥിതി നോക്കാം. സ്ഥല പരിമിതിമൂലമാണ് ഇവിടെയനുവദിച്ച ഡയാലിസിസ് യൂണിറ്റ് നഷ്ടമായത് എന്നതുകൂടി ഇതിനോട് ചേർത്തു കാണണം.