ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദുഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ പത്തനംതിട്ട മഞ്ഞനിക്കരയിൽ നടക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി മൗണ്ട് ലബനോന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തെയോഫീലോസ് ജോർജ് സ്ലീബ മുഖ്യാതിഥിയായിരിക്കും.
ഗീവര്‍ഗീസ് മാർ അത്തനാസിയോസ് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവരുടെ കാര്‍മികത്വത്തിൽ ഫെബ്രുവരി 5 ന് രാവിലെ കുർബാന. തുടർന്ന് മഞ്ഞനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. വൈകിട്ട് ഏഴിന് കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാര്‍ തേവോദോസിയോസ് ഉദ്ഘാടനം ചെയ്യും. പത്തിന് വൈകിട്ട് തീര്‍ത്ഥാടകരേയും പദയാത്രികരെയും ഓമല്ലൂര്‍ കുരിശിങ്കല്‍ നിന്ന് കബറിങ്കലേക്ക് വരവേല്‍ക്കും. ആറിന് തീര്‍ത്ഥാടന പൊതുസമ്മേളനം മാര്‍ തെയോഫീലോസ് ജോര്‍ജ്ജ് സ്ലീബ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
വനിതാ സമാജം ധ്യാനയോഗം. 85 നിര്‍ദ്ധനര്‍ക്കുള്ള സഹായം. വിവിധ സെമിനാറുകൾ തുടങ്ങിയവ പെരുന്നാളിന്റെ ഭാഗമാകും. തീര്‍ത്ഥയാത്ര സംഘത്തിന്റെ നേതൃത്വത്തില്‍ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും നടക്കും. 11ന് പുലർച്ചെ മൂന്നിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ കാര്‍മികത്വത്തിലും 5.30 ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മികത്വത്തിലും കുര്‍ബാനയുണ്ടാകും. 10.30 ന് സമാപന റാസയും നേര്‍ച്ചവിളമ്പും പൂർത്തിയാക്കി പെരുന്നാളിന് സമാപനമാകും.