പുലിമുരുകനെ കെ.എസ്.യുക്കാരനാക്കി സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക. വർഷങ്ങളായി സംഘനയ്ക്ക് വേണ്ടി കൊടിപിടിച്ച വിദ്യാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്താതെയാണ് അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രമായി പുലിമുരുകനിലെ നായകന് കെ.എസ്.യു അംഗത്വം നൽകിയത്. പുലിമുരുകന് മാത്രമല്ല എസ്എഫ്ഐയുടെ ഭാരവാഹികളെയും കെ.എസ്.യു വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്തോടെ പട്ടിക വിവാദമായിരിക്കെയാണ്.
തീയറ്റുകളിൽ പുലിമുരുകൻ തകർത്താടിയപ്പോഴും പുലിവേട്ടക്ക് ഇറങ്ങിയ മുരുകന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ആറുമാസത്തിനുള്ളിൽ നടക്കേണ്ട സംഘടനാതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് പുലിമുരുകൻ കെ.എസ്.യുക്കാരനാണെന്ന് കെ.എസ്.യുക്കാർക്ക് പോലും മനസിലായത്. പ്രതിപക്ഷത്തിരിക്കുമ്പോൾ സംഘടനയ്ക്ക് ശൗര്യം പോരാത്തതു കൊണ്ടാണ് പുലിമുരുകന് മെമ്പർഷിപ്പ് നൽകിയതെന്നണ് സംഘടന്ക്കുള്ളിലെ സംസാരം. കെ.എസ്.യുക്കാരെ എല്ലാ പുറത്താക്കി ആരെന്നു പോലും അറിയാത്തവരാണ് സംഘടനയിൽ ഇടം പിടിച്ചിരിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
കൊല്ലം ജില്ലയിലെ എസ്.എഫ് ഐ ഭാരവാഹികളും കോളജ് വൈസ് ചെയർമാൻമനും വരെ പട്ടികയിൽ ഇടംപിടിച്ചതോടെ സംഘടനയ്ക്ക് വേണ്ടി പോരാടിയ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. ലിസ്റ്റ് പൂർണമായും റദ്ദാക്കി പുതിയത് കൊണ്ടുവന്നില്ലെങ്കൽ പുലിമുരുകനോ എസ്.എഫ് ഐ നേതാക്കളോ ഒക്കെ കെ.എസ്.യുവിനെ നയിക്കേണ്ട ഗതികേടിലാവുമെന്ന് പ്രവർത്തകർ പറയുന്നു.