പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപേക്ഷിച്ചാൽ ബദൽ മാർഗം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായി തലസ്ഥാനത്ത് ഗോ ഗ്രീൻ പ്രദർശനം.മാർച്ച് ഒന്നുമുതലാണ് പ്ലാസ്റ്റിക് നിരോധനം നഗരസഭ നടപ്പിലാക്കുന്നത്.അതേസമയം തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമകൾ രംഗത്തെത്തി.
ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് തീർത്ത ചുവരുകൾക്കിടയിലൂടെവേണം പ്രദർശന നഗരിയിലെത്താൻ. ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത് പ്ലാസ്റ്റിക്കിന് ബദലായുള്ള പത്തൊൻപത് സ്റ്റാളുകൾ. മികച്ച ഗുണനിലവാരം പുലർത്തുന്ന ഇൗ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണെന്നതാണ് പ്രത്യേകത. പ്ലാസ്റ്റിക്കിന് പകരക്കാരനാരെന്ന ചോദ്യത്തിന് ഇനി പ്രസ്ക്തിയില്ലെന്ന് പ്രദർശനം കാണാനെത്തിയ മന്ത്രി തോമസ് െഎസക്ക്.
പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കുന്നതിന് മുന്നോടിയായാണ് നഗരസഭാ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തിയത്.എന്നാൽ തീരുമാനം പുനപരിശോധിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം എന്നാൽ എന്ത് എതിർപ്പ് വന്നാലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന് മേയർ വി.െക പ്രശാന്ത് അറിയിച്ചു.