കാലത്തിനനുസരിച്ച് മാറാത്തതും കെടുകാര്യസ്ഥതയുമാണ് ചിറയിൻ കീഴിലെ കയർ സഹകരണസംഘങ്ങളുടെ നാശത്തിന് കാരണം. 60 ലേറെ സംഘങ്ങളുണ്ടായിരുന്ന ഇവിടെ 30ൽ താഴെയെണ്ണമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്കെല്ലാം ഏതുസമയവും പൂട്ടൂവീഴാം. ചിത്രം മാറി. തൊണ്ടിനോടു മല്ലിട്ടവർ ഇന്ന് തൊഴിലുറപ്പിൽ ചേർന്ന് മണ്ണിനോടു പടവെട്ടുന്നു
വിളിപ്പാടകലെ ഇവർക്ക് അന്നം നല്കിയിരുന്ന കടയ്ക്കാവൂരെ കയർ സഹകരണസംഘം കാടു കയറിക്കിടക്കുന്നു.പക്ഷെ രേഖകളിൽ ഈ സംഘം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.തൊഴിലാളികൾക്ക് ഗുണമുണ്ടാക്കാനല്ല, ജീവനക്കാർക്കു ശമ്പളം കിട്ടാൻ വേണ്ടി മാത്രം.
തമിഴ്നാടും ആന്ധ്രയുമെല്ലാം യന്ത്രവൽക്കരണം നടപ്പാക്കി വിപണി പിടിച്ചതോടെ ഇവിടുത്തെ കയറിന് ഡിമാൻഡില്ലാതായി. ഇതോടെയാണ് സംഘങ്ങൾ ഒന്നൊന്നായി പൂട്ടിത്തുടങ്ങിയത്.