കൊടുവരൾച്ചയെ നേരിടാൻ സർക്കാർ വൻ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ സംഭവിക്കുന്നത് മറ്റൊന്നാണ്. കുടിവെള്ളം അമൂല്യമാണന്നും ഒരു തുള്ളിപോലും പാഴാക്കരുതെന്നും നാഴികയ്ക്ക് നാൽപതുവട്ടവും ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന ജല അതോറിറ്റിക്കാരുടെ കൊള്ളരുതായ്മ. മനോരമ ന്യൂസ് കണ്ട ആ കാഴ്ചകളിലേക്ക്.
പ്രധാന റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് പത്തുദിവസം കഴിഞ്ഞു.ഒരു മണിക്കൂറിൽ 180 ലിറ്റർ വച്ച് കണക്കാക്കിയാൽ ഒരു ദിവസം 4320 ലിറ്റർ.പത്തുദിവസം കൊണ്ട് നഷ്ടമായത് 43200 ലിറ്റർ കുടിവെള്ളം.ഒരു കുടുംബത്തിന്റ പ്രതിദിന ജലഉപയോഗം ശരാശരി 680 ലിറ്ററാണെന്നിരിക്കെ, 64 കുടുംബങ്ങൾക്ക് ഉപയോഗിക്കാമായിരുന്ന വെള്ളമാണ് ഇതുവരെ പാഴായത് രണ്ടിടത്താണ് പൊട്ടൽ,ദിവസങ്ങൾ കഴിയുന്തോറും പൊട്ടൽ വലുതായി വരുന്നു.