എംടിക്കും കമലിനും െഎക്യദാർഢ്യം പ്രഖ്യാപിച്ച് തലസ്ഥാനത്ത് സാംസ്കാരിക പ്രവർത്തകരുടെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ. ദേശീയ പതാകയും രാജ്യ സ്നേഹവും ഒരു രാഷ്ട്രീയപാർട്ടിയുടേയും അവകാശമല്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.വർഗീയതയുടെ ഫാസിസ്റ്റ് അടിയന്താരവസ്ഥയിലേയ്ക്കാണ് രാജ്യം നീങ്ങുന്നതെന്നായിരുന്നു എഴുത്തുകാരൻ സക്കറിയയുടെ പ്രതികരണം.രോഹിത് വേമുലയുടെ ആത്മഹത്യാകുറിപ്പ് വായിച്ചുകൊണ്ടായിരുന്നു തുടക്കം.
എംടിക്കും കമലിനും പിന്തുണ അറിയിച്ച് എഴുത്തുകാരൻ സക്കറിയയായിരുന്നു വിമർശനം തുടങ്ങിവെച്ചത്. എംടിയുടെ പ്രസ്താവനയിൽ എന്ത് തെറ്റാണുണ്ടായിരുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തങ്ങൾക്ക് ജാതിയില്ലെന്നും മനുഷ്യത്വമാണ് തങ്ങളുടെ മതമെന്നുമുള്ള പ്രതിജ്ഞയോടെയായിരുന്നു സമാപനം. സാമൂഹിക സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും കൂട്ടായ്മയിൽ അണിനിരന്നു.