കൊട്ടാരക്കര സർക്കാർ ഹയർസെക്കന്‍ഡറി സ്കൂൾ മൈതാനം നവീകരിക്കാതെ വിദ്യാഭ്യാസവകുപ്പ്്. ഏഴുവർഷം മുൻപ് അഞ്ചുലക്ഷം രൂപ ചിലവിട്ട് ഗ്രൗണ്ട്ിന്റെ നിലവാരം മെച്ചപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഫണ്ടിന്റെ അഭാവം മൂലം പ്രവൃത്തി മുടങ്ങി. ചുറ്റുമതിൽ കൂടി തകർന്നു വീണതോടെ ഗ്രൗണ്ട് ഉപയോഗിക്കാൻ പോലും ബുദ്ധിമുട്ടാണ്.
കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയിൽ നിന്നുള്ള കായികതാരങ്ങളേ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗ്രൗണ്ടിനോടാണ് സർക്കാരിന്റെ അവഗണന. പ്രാഥമിക സൗകര്യം പോലുമില്ലാത്ത ഗ്രൗണ്ടിനേ സിന്തറ്റിക്ക് ട്രാക്കുള്ള സ്്റ്റേഡിയമാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. ക്രിക്കറ്റ് പിച്ച്,ബാൾ ബാറ്റ്മിൻ്റൻ കോർട്ട്,ഫുട്ബോൾ ഗ്രൗണ്ട് എന്നിവ യാഥാർഥ്യമക്കുമെന്നും പറഞ്ഞിരുന്നു.എന്നാൽ ഗ്രൗണ്ടിൽ മണ്ണു നിരത്തുന്നതിൽ ഒതുങ്ങി നവീകരണം. അനുവദിച്ച അഞ്ചുലക്ഷം രൂപകൊണ്ട് ചുറ്റുമതിൽ കെട്ടിയെങ്കലും അതും പൊളിഞ്ഞ വീണു.
സൗകര്യം മെച്ചപ്പെടുത്താൻ ജില്ലാപഞ്ചായത്തിനെ ഉൾപ്പടെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. സർക്കാർ ലക്ഷ്യമിടുന്ന രീതിയിൽ ഗ്രൗണ്ട് പൂർത്തിയാവണമെങ്കിൽ ഒരു കോടി രൂപയെങ്കിലും അനുവദിക്കപ്പടണം.പക്ഷെ ഇതുവരെയുള്ള സമീപനത്തിൽ ആർക്കും വലിയ പ്രതീക്ഷ ഒന്നുമില്ല. മികച്ച ഗ്രൗണ്ടിനേ ഇല്ലാതാക്കുന്നതിലുള്ള പ്രതിഷേധത്തിലാണ് പരിശീലകരും വിദ്യാർഥികളും.