കൊല്ലം ജില്ലയോടുള്ള റയിൽവേയുടെ അവഗണനയ്ക്കെതിരെ ഏകദിന ഉപവാസസമരവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. കൊട്ടാരക്കര റയില്‍വേ സ്റ്റേഷനുസമീപത്തുനടക്കുന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ ആര്യങ്കാവ്-ചെങ്കോട്ട പാതയില്‍ എന്‍ജിന്‍ പരീക്ഷണയോട്ടം നടത്തിയതിന്റെ തൊട്ടടുത്തദിവസം തുടങ്ങിയ സമരത്തിനെതിരെ യുഡിഎഫിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പുനലൂര്‍ - ചെങ്കോട്ട പാതയിലെ ഗേജ് മാറ്റം പൂര്‍ത്തിയാകാതേ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്. കൊട്ടാരക്കര ടൗണിൽ നിന്ന് പ്രകടനവുമായി എത്തിയാണ് ഉപവാസ സമരം ആരംഭിച്ചത്. വികസനം മന്ദഗതിയിലാണെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആരോപണം. എന്നാൽ കൊല്ലം ആര്യങ്കാവ്- ഇടമൺ റയിൽവേ പാതയിൽ എൻജിൻ പരീക്ഷണയോട്ടത്തിന് എൻ കെ പ്രേമചന്ദ്രൻ എം.പി ഇന്നലെ നേതൃത്വ കൊടുത്തിരുന്നു. നവംബർ സേഫ്റ്റി പരിശോധന നടത്തുമെന്നും ജനുവരിയിൽ പാത കമ്മീഷൻ ചെയ്യുമെന്നും എൻ കെ പ്രേമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സമരം തുടങ്ങിയത്.എൻജിൽ ഓടിയാൽ പോരാ ട്രെയിൻ ഓടണമെന്ന് എൻ കെ പ്രേമചന്ദ്രന്റെ പേര് പരാമർശിക്കാതെ കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു.
എന്നാൽ കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രനുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം നിഷേധിച്ചു. എൻജിൻ വിജകരമായി നടത്തിയതിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ കൊടിക്കുന്നിൽ സമരം നടത്തിയത് കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. ജനവരിയിൽ പാത കമ്മീഷൻ ചെയ്യുമെന്ന് സ്ഥലം എം.പിയായ പ്രേമചന്ദ്രൻ പ്രഖ്യാപനം നടത്തിയതിന് ശേഷം കൊടിക്കുന്നിൽ സമരം ചെയ്യുന്നത് ഉചിതമല്ലെന്നാണ് സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളുടെ പോലും നിലപാട്.