പത്തനംതിട്ട റാന്നി നിയോജകമണ്ഡലത്തിലെ റോഡുകൾ തകർന്നതിനെതിരെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ രൂക്ഷവിമർശനം. താഴെത്തട്ടിലുള്ള വിമർശനം ലോക്കൽസമ്മേളനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പ്രാദേശികനേതൃത്വത്തിന്റെ തീരുമാനം. ഇതോടെ റോഡുകളുടെതകർച്ച ലോക്കൽ, ഏരിയ സമ്മേളനങ്ങളിലും എത്തുമെന്ന് ഉറപ്പായി. ഇതാണ് റാന്നി നിയോജകമണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ. റോഡുകളുടെ ശോച്യവസ്ഥയിൽ പാർട്ടിപ്രവർത്തകർ വിമർശനം കേട്ട് മടുത്ത സാഹചര്യത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ച.
നഗരപ്രദേശങ്ങളിലെ മാത്രമല്ല, ഗ്രാമീണ മേഖലകളിലെ ബ്രോഞ്ച് സമ്മേളനങ്ങളിലും റോഡുകളാണ് പ്രധാനവിഷയം. പുനലൂർ-മുവാറ്റുപുഴപാത അടക്കം റാന്നിയിലെ ഒരു റോഡിലൂടേയും യാത്ര നടത്താനാകുന്നില്ലെന്നാണ് സമ്മേളനങ്ങളിലുയരുന്ന വിമർശനം. ജനങ്ങൾ ചോദിക്കുമ്പൾ മറുപടി പറയാനാകുന്നില്ലെന്നും പ്രധിനിധികൾ അക്ഷേപമുന്നയിക്കുന്നു. ഉത്തരമില്ലാതായതോടെ റോഡിനേപ്പറ്റിയും അനുവദിച്ച ഫണ്ടിനെപ്പറ്റിയുമൊക്കെ പഠിച്ച് പ്രതിനിധികൾ സമ്മേളനത്തിന് എത്തുന്നുവെന്ന വിഷമത്തിലാണ് നേതാക്കളും.