കൊട്ടാരക്കര പൊതുമാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ നഗരസഭ. ഓടനവീകരണവും ശുചീകരണവും ഇല്ലാത്ത മാർക്കറ്റിൽ അത്യാവശ്യത്തിന് വെള്ളം പോലും ലഭ്യമല്ല. നഗരസഭയുടെ സമീപനത്തിൽ കടുത്ത പ്രതിഷേധത്തിലാണ് വ്യാപാരികൾ
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ വ്യാപാരങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൊട്ടാരക്കര നഗരസഭ ചന്ത ഇന്ന് അസൗകര്യങ്ങളുടെ നടുവിലാണ്. 30 സ്റ്റാളുകൽ ഉണ്ടായിരുന്നത്, ഇന്ന് നൂറിലേറെയായി.സാധനം വാങ്ങാനെത്തുന്നവർ സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുകയാണ്. മാലിന്യ സംസ്ക്കരണമാണ് മറ്റൊരു പ്രതിസന്ധി. 10 വർഷം മുൻപ് ബയോഗ്യാസ് പ്ലാൻ് സ്ഥാപിച്ചു. മാലിന്യ സംസ്കരണവും ഇതിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് 20 ഓളം ലൈറ്റുകളും പ്രകാശിപ്പിച്ചു. എന്നാൽ യഥാസമയം അറ്റകുറ്റപണി നടക്കാത്തതുമൂലം രണ്ട് വർഷത്തിനുള്ളിൽ തന്നെ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു പ്രതിവർഷം 20ലക്ഷത്തോളം രൂപ ഇവിടെ നിന്ന് നഗരസഭക്ക് ലഭിക്കുപ്പോഴാണ് ഈ അനാസ്ഥയെന്ന് വ്യാപാരികൾ ആരോപിക്കുന്നു
ഈ ദുരിതത്തിൽ നിൽക്കുന്പോഴും താല്ക്ക്കാലിക പ്ലാസ്റ്റിക് മേൽക്കൂര വിരിച്ചും കച്ചവടക്കാരെ ഇരുത്തി നഗരസഭ പണം പിരിക്കുന്നുണ്ട്.സ്ത്രീകളാണ് ഇവിടുത്തേ കച്ചവടക്കാരിൽ ഏറെയും.വ്യാപാരത്തിന് വേണ്ട സൗകര്യമൊരുക്കാൻ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.