ആരോരുമില്ലാതെ റയിൽവേ സ്റ്റേഷനുകളിൽ അന്തിയുറങ്ങുന്നവരെ പുനരധിവസിപ്പിക്കാൻ മുൻകൈ എടുത്ത് കൊല്ലം ജില്ലാ കലക്ടർ എസ് കാർത്തികേയൻ. രാത്രി റയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് തെരുവില്‍ കഴിയുന്നവര്‍ക്ക് തണലൊരുക്കാമെന്ന് കല്ക്ടർ ഉറപ്പുനൽകിയത്.
ആരോരുമില്ലാതെ നഗരത്തിൽ വന്നുപെട്ട് റയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങുന്നവർക്ക് സുരക്ഷിതമായ രാത്രിതാമസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കലക്ടർ ഡോ.എസ്.കാർത്തികേയൻ ഡപ്യൂട്ടി ഡി.എം.ഒയേയും ഉദ്യോഗസ്ഥരെയും കൂട്ടി രാത്രിസന്ദർശനത്തിനിറങ്ങിയത്. ഉറക്കത്തിലായിരുന്നവരേ വിളിച്ചുണർത്തി എങ്ങനെ ഇവിടെ എത്തിയെന്ന് അന്വേഷിച്ചു. അസുഖബാധിതയായ പേച്ചിയമ്മ എന്ന വൃദ്ധയുടെ കൈപിടിച്ച് ഡോക്ടർകൂടിയായ കലക്ടർ എന്താണ് അസുഖമെന്ന് തിരക്കി.
ഭക്ഷണവും പരിചരണവുമുള്ള നല്ലൊരു സ്ഥലത്തേക്ക് പോകാ. എല്ലാം ശരിയാക്കാം എന്ന് കലക്ടർ പറഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങിപ്പൊയ്‌ക്കൊള്ളാമെന്നായി പേച്ചിയമ്മ. രണ്ടു മക്കളുണ്ടായിട്ടും റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങേണ്ട ഗതികേടിലായിരുന്ന അംബികാദേവിയമ്മയാണ് കളക്ടറുടെ ക്ഷണം ആദ്യം സ്വീകരിച്ചത്.കൊല്ലത്തുനിന്നുതന്നെയുള്ള ഇവര്‍ പകല്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയശേഷമാണ് രാത്രി ഇവിടെ എത്തിയിരുന്നത് പ്ലാറ്റ്‌ഫോമിലെ കസേരയില്‍ ഒപ്പമിരുന്ന കളക്ടറോട് സംസാരിക്കുമ്പോള്‍ അംബികാദേവിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു
വിജനമായ അഞ്ചാമത്തെ പ്ലാറ്റ്‌ഫോമിലെ ഇരുട്ടില്‍ ഭാണ്ഡക്കെട്ടും ചേര്‍ത്തുപിടിച്ചിരുന്ന ആനന്ദ മഹാരാഷ്ട്രയില്‍ തനിക്കൊരു വീടുംകുടുംബാംഗങ്ങളുമുണ്ടെന്ന് ഓര്‍ത്തെടുത്തു. സ്വസ്ഥമായ ഒരിടത്ത് താമിച്ച് ആരോഗ്യം വീണ്ടെടുത്തശേഷം വീട്ടിലേക്ക് മടങ്ങാമെന്ന നിര്‍ദേശം സ്വീകരിച്ച ആനന്ദ ഭാണ്ഡക്കെട്ടുമെടുത്ത് കളക്ടര്‍ക്കൊപ്പം നടന്നു നീങ്ങി. റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ അന്തേവാസികളായവരേ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാന്‍ ശ്രമിക്കാതെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.