തിരുവനന്തപുരം നഗരസഭ മാലിന്യസംസ്കരണ പദ്ധതികൾ വിപുലപ്പെടുത്തി. 53 ഇടങ്ങളിൽ ജനങ്ങളിൽ നിന്ന് നേരിട്ട് മാലിന്യം ശേഖരിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങി. ജനങ്ങൾ സഹകരിച്ചാൽ തിരുവനന്തപുരം ശുചിത്വനഗരമായി മാറുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
നഗരസഭയിലെത്തി മന്ത്രി തന്നെ മാലിന്യം ശേഖരിച്ചാണ് നാട്ടുകാരിൽ നിന്ന് മാലിന്യ ശേഖരിക്കുന്നതിന്റെ വിപുലീകരിച്ച പദ്ധതിക്്് തുടക്കമിട്ടത്. 53 ഇടങ്ങളിൽ ഇതുപോലെ എയറോബിക് ബിന്നുകളടങ്ങിയ മാലിന്യശേഖരണ കൗണ്ടറുകളൊരുക്കി. എല്ലാ ദിവസവും രാവിലെ അഞ്ച് മുതൽ രാത്രി 9വരെ പ്ളാസ്റ്റിക് മാലിന്യങ്ങൾ നാട്ടുകാർക്ക് ഇവിടെ കൊണ്ട് നൽകാം. ഇ വേസ്റ്റുകളടക്കംം മറ്റ് മാലിന്യങ്ങൾ കൊണ്ടുവരാൻ പ്രത്യേക തീയതിയും സമയവും നിശ്ചയിച്ചിട്ടുണ്ട്.
മാലിന്യ കൗണ്ടറുകളൊരുക്കിയാൽപരിസരം മലിനമാകുമെന്ന ആശങ്കയിൽ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാൽ നഗരസഭയുടെയും കലക്ട്രേറ്റിന്റെയും കോമ്പൗണ്ടിലടക്കം സ്ഥാപിച്ച് മാതൃകകാട്ടിയാണ് തുടക്കം. കൗണ്ടറുകളുടെ പരിസരത്ത് പൂന്തോട്ടവും ഇരിപ്പടവുമൊരുക്കി മനോഹരമാക്കി. നൂറ് വാർഡിലേക്കും കൗണ്ടറുകൾ വ്യാപിപ്പിക്കാനാണ് ശ്രമങ്ങൾ.