ശരീരമാസകലം ശോഷിച്ച് മൃതപ്രായമായ തിരുവനന്തപുരം നെയ്യാറ്റിൻകര ദേവസ്വത്തിലെ ആനയെ വിദഗ്ധ സംഘം പരിശോധിച്ചു. ഭക്ഷണത്തിലെ പോരായ്മയാണ് ആനയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രോഗ നിർണയത്തിനായി രക്തമടക്കം ശേഖരിച്ച് പരിശോധനക്ക് അയച്ചു.
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കണ്ണൻ എന്ന കൊമ്പനാണ് ആനയെന്ന് വിളിക്കാൻ പോലുമാവാത്ത വിധം മെലിഞ്ഞുണങ്ങി കഴിയുന്നത്. ആന ഈ കൊല ത്തിലായി മാസങ്ങളായിട്ടും ചികിത്സ നൽകുന്നില്ലെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ചികിത്സക്കായി അഞ്ചംഗ വിദഗ്ധ സംഘത്തെ തിരുവിതാംകൂർ ദേവസ്യം ബോർഡ് നിയോഗിച്ചത്. കേന്ദ്ര വന്യ ജീവി ബോർഡഗം പി.എസ്. ഇസയുടെ നേതൃത്വത്തിലെ നെയ്യാറ്റിൻകരയിലെത്തി ആനയെ നടത്തിച്ച് വരെ പരിശോധിച്ചു.
പോഷകമൂല്യമുള്ള ഭക്ഷണത്തിന്റെ അപര്യാപ്തതയാണ് പ്രധാന പ്രശ്നമെന്ന് വിലയിരുത്തിയ സംഘം ഒരു മാസത്തേക്കുള്ള ഭക്ഷണക്രമം നിർദേശിച്ചു. ഹോർമോൺ പ്രശ്നമാണ് ആനയുടെ രോഗമെന്നായിരുന്നു ദേവസ്യം അധികൃതരുടെ വാദം. ഇത്തരത്തിൽ എന്തെങ്കിലും രോഗമുണ്ടോയെന്നറിയാനായി ആനയുടെ രക്തവും പിണ്ട സുമടക്കം ശേഖരിച്ച് വെറ്ററിനറി സർവകലാശാലയി ക്ക് പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലം ലഭിച്ച ശേഷം തുടർ ചികിത്സ നിശ്ചയിക്കും.