E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

മൂന്നാർ കേസിൽ അഭിഭാഷകനെച്ചൊല്ലി സിപിഐ-സിപിഎം തർക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാർ കേസിൽ ഹരിത ട്രൈബ്യൂണലിൽ ഏത് അഭിഭാഷകൻ ഹാജരാകണമെന്നതിനെ കുറിച്ച് സിപിഐയും സിപിഎമ്മും തമ്മിലുള്ള തർക്കം മുറുകുന്നു. അഡിഷണൽ അഡ്വക്കേറ്റ് ജനറൽതന്നെ ഹാജരായാൽമതി എന്ന അഭിപ്രായം റവന്യൂവകുപ്പ്  മുഖ്യമന്ത്രിയുടെ ഒാഫീസിനെ രേഖാമൂലം അറിയിച്ചു. അതേസമയം ചെന്നൈയിൽ നടക്കുന്ന കേസിന് കൊച്ചിയിൽ നിന്നു സർക്കാർ അഭിഭാഷകർ പോകേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അഭിപ്രായം.

ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈബഞ്ചിൽ 22ാം തീയതി വരുന്ന മൂന്നാർ കേസിൽ സർക്കാരിനു വേണ്ടി ആര് വാദിക്കണമെന്നതിനെ കുറിച്ചാണ്  സിപിഐയും സിപിഎമ്മും തമ്മിൽതർക്കം. കേസ് ഇപ്പോള്‍വാദിക്കുന്ന. അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ തന്നെ തുടർന്നും റവന്യൂ വകുപ്പിനു വേണ്ടി ഹാജരായിൽ മതിയെന്ന ഉറച്ച നിലപാടിലാണ് സിപിഐയും റവന്യൂ മന്ത്രിയും. ഇക്കാര്യം എജിയെ കത്തിലൂടെ അറിയിച്ചു. ഇതേ കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഒാഫീസിനും നൽകിയിട്ടുണ്ട്.  റവന്യൂ വകുപ്പിനു വേണ്ടി ആരു ഹാജരാകണമെന്നു റവന്യൂ വകുപ്പാണ് തീരുമാനിക്കേണ്ടത് എന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാട്.

കേസുകളിൽ മൃദുസമീപനം വേണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് , ചെന്നൈയിലുള്ള അഭിഭാഷകയെ നിയോഗിക്കാനുള്ള നീക്കം,, മുഖ്യമന്ത്രിയുടെ ഒാഫീസ്. ആരംഭിച്ചത്. ചെന്നൈയിലെകേസിന് കൊച്ചിയിൽനിന്ന് അഭിഭാഷകൻപോകെണ്ടെന്നും ഇത് ചർച്ചയാക്കേണ്ടകാര്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഒാഫീസിന്റെ അഭിപ്രായം. ഇതിനെ ശക്തമായി ചെറുക്കാനാണ് സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും തീരുമാനം.