ശബരിമല റോഡുകളുടെ അറ്റകുറ്റപണികൾ അടുത്തമാസം 31ന് മുൻപ് പൂർത്തിയാക്കുമെന്ന് പത്തനംതിട്ട ജില്ലാഭരണകൂടം. തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ജില്ലാകലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഹൈക്കോടതിനിർദ്ദേശിച്ചിട്ടുള്ള 17 റോഡുകളിൽ 13 റോഡുകളും പത്തനംതിട്ടയിലാണ്. ഇതിൽ 62 കോടിരൂപയുടെ 115 നിർമാണപ്രവർത്തികളാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. പുരോഗതി കലക്ടറുടെ മോൽനോട്ടത്തിൽ കൃത്യമായി അവലോകനം ചെയ്തുവരികയാണ്. ഡോളിയിൽ മലകയറുന്ന ഭക്തർക്ക് ഇത്തവണ വെയിങ് മെഷിൻ സവിധാനം ഉപയോഗപ്പെടുത്തും.
ഇതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ ദേവസ്വംബോർഡുമായി ചർച്ചചെയ്യും. ഇരുമുടിക്കട്ടിൽ നിന്ന് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ പ്രചരണം നടത്തും. ഹെൽത്ത് കർഡ് ഇല്ലാത്തവരെ ജോലിക്കു നിയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിഎടുക്കാനും അവലോകനയോഗത്തിൽ തീരമാനമായി. തിർഥാടനകാലത്തിന് മുൻപായി സന്നിധാനത്തെ പുതയ ആശുപത്രി കെട്ടിടത്തിന്റെരണ്ടുനിലകൾ പ്രവർത്ത സജ്ജമാക്കുമെന്നും കലക്ടർ അറിയിച്ചു.