അശാസ്ത്രീയ റോഡ് നവീകരണം മൂലം വർക്കല ജനതാമുക്കിലെ റയിൽവേ ഗേറ്റ് അപകടവഴിയായി മാറുന്നു. കുണ്ടിലും കുഴിയിലും വീണ് ഒരു മാസത്തിനിടെ പത്തിലേറെ യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ഫ്ളൈ ഓവർ നിർമിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍
വർക്കല നഗരത്തിലെ തിരക്കേറിയ റയിൽവേ ഗേറ്റാണ് ജനതാമുക്ക്.കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നയിടം.ഗേറ്റ് കടക്കുന്ന ഭാഗത്തെ റോഡ് തകർന്ന് കിടക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇരുചക്ര വാഹനങ്ങളടക്കം ഒട്ടേറെപ്പേരാണ് ഇവിടെ മറിയുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്ന് പോലും ഒരു യാത്രക്കാരി വീണ് പരുക്കേറ്റു.
റോഡ് നവീകരണത്തിന് പലതവണയായി റയിൽവെ ലക്ഷങ്ങൾ മുടക്കിയതാണ്. പക്ഷെ ദിവസങ്ങൾക്കുള്ളിൽ റോഡ് തകരുന്നതാണ് പ്രധാന പ്രശ്നം. ഈ ഗേറ്റിന് സമീപത്തെ യാത്രാകുരുക്കും അപകടവും ഒഴിവാക്കാൻ ഫ്ളൈ ഓവർ വേണമെന്നും ആവശ്യമുണ്ട്. അപകടങ്ങൾ തുടർച്ചയായിട്ടും പരിഹാരനടപടികളുണ്ടാകാത്തതിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്.