പൊലീസ് തൊപ്പികളുടെ നിർമാണത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കെയാണ് കൊല്ലം സ്വദേശിയായ സലീം വാവ. കേരള പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ മാത്രമല്ല സിനിമയിലെ സൂപ്പർതാരങ്ങൾ വരെ സലീമിന്റെ പൊലീസ് തൊപ്പിയണിഞ്ഞിട്ടുണ്ട്.
പൊലീസിന്റെ അധികാരചിഹ്നമാണ് തൊപ്പി.പക്ഷെ അതിന്റെ ഗൗരവം ഒന്നും കൊല്ലം കണ്ടച്ചിറയിലെ വീട്ടിലിരുന്നു തൊപ്പി തയ്ക്കുന്ന സലീം വാവയ്ക്കില്ല. ഇതൊക്കെ എത്ര കണ്ടതാണെന്ന ഭാവം. വളരെ സൂക്ഷതയോടെയാണ് കോൺസ്റ്റബിൾ മുതൽ ഐ.പി.എസുകാരുടെ തൊപ്പിവരെ തയ്ച്ചെടുക്കുന്നത്. നേരത്തേ കേരളത്തിന്റെ പല ഭാഗത്ത് നിന്ന് പൊലീസുകാർ ഓർഡർ തരുമായിരുന്നെങ്കിലും ഇപ്പോൾ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ നിന്നാണ് പ്രധാനമായും ആവശ്യക്കാരെത്തുന്നത്. പല പൊലീസ് സിനിമകളിലും സുരേഷ്ഗോപിക്ക് നായകന്റെ ഗാംഭീര്യം നൽകിയത് സലീമിന്റെ തൊപ്പികളാണ്. ഏറെ ആസ്വദിച്ചാണ് ജോലി ചെയ്യുന്നതെന്ന് സലീം പറയുന്നു.
കൊല്ലത്ത് ചിത്രീകണം പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രമായ മാസ്റ്റർ പീസിലും അഞ്ചു അളവിലാണ് തൊപ്പിയുണ്ടാക്കുന്നത്. തൊപ്പിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിക്കുകയെന്നതാണ് ഇന്ന് ഏറെ ദുഷ്ക്കരം. തമിഴ്നാട്ടി്ൽ നിന്നാണ് കൂടുതലും തുണിയും മറ്റു വസ്തക്കളും വാങ്ങുന്നത്. ഒരു തൊപ്പിയുടെ വില 300 രൂപ മാത്ര മാത്രമാണ്. സാമ്പത്തികമായി വലിയ ലാഭമൊന്നുമില്ലെങ്കിൽ കാൽനൂറ്റാണ്ടായി ചെയ്തു പോരുന്ന തൊഴിൽ സലീം വാവ അങ്ങനെ തുടരുന്നു.