കലാമണ്ഡലം ഗോപി കർണനായി വീണ്ടും തലസ്ഥാനത്തെ കഥകളിആസ്വാദകർക്ക് മുന്നിൽ. ഗോപിയാശാന്റെ എൺപതാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കർണശപഥം അരങ്ങിലെത്തിയത്. ഇന്ന് വൈകുന്നേരം ആറിന് തീർഥപാദമണ്ഡപത്തിൽ കലാമണ്ഡലം ഗോപിയെ ആദരിക്കും. എൺപതുവയസ്സെന്ന കാലത്തിന്റെ കണക്ക് അശേഷം ബാധിക്കാത്ത അംഗചലനങ്ങൾ. കല്ലുവഴിച്ചിട്ടയിൽ സ്ഫുടം ചെയ്തെടുത്ത ഭാവ നിറവ് മുഖത്ത്.
ദുര്യോധനായി കലാമണ്ഡലം ഷൺമുഖനും ദുശ്ശാനനായി കലാമണ്ഡലം ബാലകൃഷ്ണനും ഭാനുമതിയായി കലാമണ്ഡലം വിപിനും വേഷമിട്ടു. മാർഗി വിജയകുമാർ കുന്തിയായി അരങ്ങിലെത്തി. വള്ളത്തോൾ സാഹിത്യസമിതിയുടെ നേതൃത്വത്തിലാണ് ഗോപിയാശാന് സ്വീകരണമൊരുക്കുന്നത്.