കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ അൻപതു ലക്ഷം രൂപയുടെ കുറവ് കണ്ടെത്താനാകാതെ ഭരണസമിതി. അന്വേഷണത്തിന്‍റെ ഭാഗമായി ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തെങ്കിലും പണമെവിടെയെന്ന് ഇനിയും മനസിലായിട്ടില്ല.
സഹകാരികൾ അറിയാതെ അവരുടെ പേരിൽ വൻതുകയുടെ ബാങ്കിൽ നിന്ന് വായ്പ അനുവദിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സഹകരണവകുപ്പ് പരിശോധന നടത്തിയത്. ബാങ്കിലുണ്ടായിരുന്ന തുകയിൽ അൻപതു ലക്ഷം രൂപ കുറവുണ്ടെന്ന് കണ്ടത്തെയതിനെ തുടർന്ന് ഭരണസമിതി പൊലീസിൽ പരാതിൽ നൽകുകയായിരുന്നു. ഇതോടെയാണ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഭരണസമിതി സസ്പെൻഡ് ചെയ്തത്. വായ്പാ വിവാദത്തെ തുടർന്നു സഹകാരികൾക്ക് ഉണ്ടായ ആശങ്കകൾ പരിഹരിക്കാൻ ഭരണസമിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സോട്ട് റെജി കോശി ,ബാങ്ക് പ്രസിഡൻ് സഹരകരണ വകുപ്പ്് അസി. റജിസ്ട്രാറുടെ നേതൃത്വത്തിൽ ബാങ്കിൽ നടത്തിയ ത്വരിത പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തി ഭരണസമിതിയെ അറിയിച്ചത്.
ബാങ്ക് ഭരണസമിതിക്കു കോൺഗ്രസാണു നേതൃത്വം നൽകുന്നത്. നടപടിക്കു വിധേയനായ സെക്രട്ടറി കൈപ്പള്ളിൽ മാധവൻകുട്ടി പാർട്ടിയുടെ അഞ്ചൽ ബ്ലോക്ക് പ്രസിഡന്റും ഡിസിസി മുൻ ജന. സെക്രട്ടറിയുമാണ്. ഇതിനിടെ ബാങ്കിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുകക്ഷികൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി ഇവർ സഹകരണ വകുപ്പു മന്ത്രിക്കു പരാതിയും നൽകി.