വിലയിടവിൽ പ്രതിസന്ധിയിലായി വെറ്റില കർഷകർ. ഓണച്ചന്തയിലെങ്കിലും വിലമാറ്റം പ്രതീക്ഷിച്ച കർഷകർക്ക് കണ്ണീർമാത്രമാണ് ബാക്കി. ഇതു തിരുവനന്തപുരം കിളിമാനൂരിലെ വെറ്റിലകർഷകരുടെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്തെമ്പാടുമുള്ള വെറ്റകർഷകരുടെ സ്ഥിതിയാണ്. വിൽക്കാൻ കഴിയാത്ത വെറ്റ വിപണിയിൽ തന്നെ ഉപേക്ഷിക്കുന്നവരും ചെറുതല്ല.
മൊത്ത കച്ചവടക്കാരായി കർഷകർക്കു മുന്നിലെത്തിയ ഒരു കൂട്ടർ പിന്നീട് കർഷകരുടെ വിലിയിടിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഒരുകാലത്ത് ആളുകൂടുന്നിടത്തെല്ലാം വെറ്റിലയും അടയ്ക്കയും അനുസാരികളും ഒഴിച്ചുകൂടാനാവാത്ത കൂട്ടായിരുന്നെങ്കിലും കാലം മാറിയതോടെ പ്രസക്തി നഷ്ടപ്പെട്ടു.
വിലയിടിവ് സർവകാല റിക്കോർഡിലെത്തിയതോടെ പലർക്കും നഷ്ടപ്പെട്ടത് ജീവനോപാധിയാണ്.സർക്കാരിന്റെ ഇടപെടലാണ് ഇവരുടെ ആവശ്യം.