അവധിക്കാലത്ത് സഞ്ചാരികളെ ആകർഷിച്ച് മണ്ണടി വേലുത്തമ്പി ദളവാ സ്മാരകമ്യൂസിയം. മ്യൂസിയം രാജ്യാന്തര നിലവാരത്തിലുള്ള പഠനകേന്ദ്രമാക്കുമെന്ന പ്രഖ്യാപനം പാലിക്കപ്പെടുന്നതോടെ തിരക്കേറുമെന്നാണ് മ്യൂസിയം അധികൃതരുടെ പ്രതീക്ഷ.
ചരിത്രം പറയുന്ന വസ്തുക്കളും പുരാരേഖകളുമാണ് മ്യൂസിയത്തിൽ ഉള്ളത്. അവധിക്കാലമായതിനാൽ ചരിത്രവിദ്യാർഥികളും സഞ്ചാരികളും കൂടതലായി മ്യൂസിയം സന്ദർശിക്കാനെത്തന്നു. ആർട് ഗ്യാലറിയിലും മ്യൂസിയത്തിലും വേണ്ടത്ര പ്രദർശനവസ്തുക്കൾ ഇല്ല എന്ന പരാതി നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരംകണ്ടെത്താനായാൽ മ്യൂസിയം സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
മ്യൂസിയം അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനകേന്ദ്രമാക്കുമെന്ന പ്രഖ്യാപനം നിലവിലുണ്ട്. മ്യൂസിയം സംരക്ഷിക്കാൻ സർക്കാർനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു. സ്ഥലസൗകര്യങ്ങൾ ഏറെയുള്ളതിനാൽ അത് പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ലൈബ്രറിയുടെ അവസാനഘട്ടജോലികളും നടന്നുവരുകയാണ്.