ആറൻമുള ഉതൃട്ടാതി ജലോൽസവത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ ഉച്ചക്ക് 1.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോൽസവം ഉദ്ഘാടനം ചെയ്യും. പമ്പാനദിയിൽ ആറൻമുള സത്രക്കടവിലാണ് ഉതൃട്ടാതി ജലോൽസവം.
രണ്ട് ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളും മത്സരിക്കും. ഏറ്റവും കുറഞ്ഞസമയത്തിൽ ഫിനിഷ് ചെയ്യുന്ന നാലു പള്ളിയോടങ്ങളെ വീതം ഫൈനലിൽ പങ്കെടുപ്പിക്കും. സുരക്ഷ സംവിധാനങ്ങൾക്ക് പള്ളിയോട സേവാസംഘം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിനായി കരനാഥൻമാരുടേയും ക്യാപ്ടൻമാരുടേയും അമരം നിയന്ത്രിക്കുന്നവരുടേയും പ്രേത്യേകയോഗം ചേർന്നു.
നാളെ ഉച്ചക്ക് 1.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോൽസവം ഉദ്ഘാടനം ചെയ്യും. മൂന്നുമണിക്ക് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. മൽസരത്തിൽ തെയ്തെയ് താളത്തിൽ മാത്രമേ പാടാൻ പാടുള്ളു. മറ്റുതാളത്തിൽപാടുക, വിസിൽ അടിക്കുക, പള്ളിയോടത്തിൽ തിടകൊണ്ട് ഇടിക്കുക, കൂട്ടുപള്ളിയോടങ്ങളെ ചൂണ്ടുക തുടങ്ങിയവ ഗുരുതരമായ ക്രമക്കേടായികണ്ട് അയോഗ്യരാക്കും.